എനിക്ക് നിന്നോട് പറയുവാനുള്ളത്
“ചോദിക്കേണ്ട കാര്യങ്ങൾ അവസരങ്ങൾ കിട്ടുമ്പോൾ ചോദിക്കുക. ഒരുപക്ഷെ പിന്നീടൊരിക്കലും അവസരം കിട്ടിയില്ല എന്ന് വരാം”
“ഞാനെഴുതുന്ന അക്ഷരങ്ങളിൽ
നിനക്ക് നിന്നെ വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്നിൽ ഞാൻ എന്നോ ഒരു നാൾ മരിച്ചുപോയി എന്നാണ്,
ഒരുപക്ഷെ നിന്നെ നീ അറിയുന്നതിലും വളരെ പണ്ട്”
“നിന്റെ സാമീപ്യം എന്റെ ആയിരം ശരത്കാലങ്ങളെ പുഷ്പിക്കുമ്പോൾ അതിനൊരു പ്രത്യേക സൗരഭ്യമുണ്ട്. അപ്പോൾ എനിക്ക് നിന്നോട് പറയുവാൻ തോന്നും എന്റെ വേനൽകാലത്തിനും വർഷകാലത്തും നീ കൂടെയുണ്ടാവണമെന്ന്…. എന്റെ വാടിക്കരിഞ്ഞ പൂക്കളിൽ നമ്മൾക്കൊരുമിച്ചു വസന്തം പുഷ്പിക്കാമെന്ന്… അങ്ങനെ തീർക്കുന്ന പൂങ്കാവനത്തെ മേഘങ്ങളും താരങ്ങളും ചന്ദ്രികയാലും അലങ്കരിക്കാമെന്ന്….
നീ എന്റെ കൂടെ ഉണ്ടാവില്ലേ?”
“നിന്നരികിൽ നിൻ നിഴലിനേക്കാളും അടുത്ത് ഞാൻ നിൽക്കുന്നത് എപ്പോഴെങ്കിലും നീ ശ്രദ്ധിച്ചിട്ടുണ്ടോ? എന്റെ സാമീപ്യം കൊതിക്കും നിമിഷങ്ങളിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി, നിനക്കവിടെ എന്നെ കാണാൻ കഴിയും, നിന്റെ ഹൃദയത്തുടിപ്പുകളുടെ കണക്കെടുക്കുന്ന എന്നെ.”
എന്റെ വാക്കുകളിലാണ് നിനക്ക് സ്ഥാനം”
എന്റെ ഹൃദയരാഗം നീയെങ്ങനെ തിരിച്ചറിഞ്ഞു?
ഞാനെപ്പോഴും എന്റെ നൊമ്പരങ്ങൾ
ആഴക്കടലിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുമ്പോഴും
ഞാൻപോലുമറിയാതെ
നീയെങ്ങനെ അവ മുങ്ങിയെടുത്തു?”
പുഴയുടെ ഇരുതീരങ്ങൾ പോലെ.
എങ്കിലും…. എത്രത്തോളം നീ അകലുവാൻ ശ്രമിക്കുമോ,
അത്രയും അരികിൽ നിനക്കെന്നെ കാണാം.
വിശ്വാസമില്ലെങ്കിൽ
ആ കണ്ണുകൾ ഒന്ന് അടച്ചുനോക്കൂ”
ഞാനെങ്ങനെയാ നിനക്കുവേണ്ടി പാടുക,
പാട്ടുകൾ തിരഞ്ഞു കണ്ടെത്തുക……?”
നീ എന്നിൽ ഒളിപ്പിക്കുന്ന വർണമെപ്പോഴും ചുവപ്പാണ്
ഭ്രാന്തിന്റെയും ചോരയുടെയും നിറം
പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കഥകൾ –
കോറിയെഴുതുന്ന നിറം
മഴവില്ലിൻ അവസാനമലിയുന്ന വർണവും….
മാണിക്യത്തിൻ അരുണിമയുടെ ചേലും പറയാതെ വയ്യ”
മൗനത്തിലൂടെയും”
മഴമേഘങ്ങൾ നൃത്തംവയ്ച്ചു.
മനസ്സിൽ ആരോരുമറിയാതെ ഒളിപ്പിച്ചുവച്ച
കാർമേഘകെട്ടുകൾ തിമിർത്തുപെയ്തു.
അന്ന് ഞാൻ ആദ്യമായി ചിരിച്ചപ്പോൾ
എനിക്ക് തന്നെ വിചിത്രമായ് തോന്നി.
ആകാശങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ
ഒന്ന് രണ്ടു തുള്ളി ജലം എന്റെ മേൽ ഇറ്റിറ്റു വീണു,
ഒന്ന് രണ്ടു താരങ്ങൾ അങ്ങിങ്ങായി മിന്നി തിളങ്ങി”
പകരാം നല്ക്കാം എന്റെ വസന്തവും ചാറ്റൽമഴകളും
നീ നൽകൂ നിൻ കാർമേഘങ്ങളും തോരാത്ത തുലാവർഷവും
പകരാം നല്ക്കാം എന്റെ പുഞ്ചിരിക്കുന്ന എല്ലാ വെള്ളമേഘങ്ങളും
നിന്നുള്ളിൽ ആർത്തിരമ്പുന്ന തിരകളും കൊടുംകാറ്റുകളും
എണ്ണമെടുത്തു നീ നൽകിയാൽ
പകരം നൽകാം,
എൻ സാമീപ്യമരുളുന്ന ചന്ദനക്കാറ്റിൻ സുഗന്ധം”
വിരൽത്തുമ്പുകളിൽ
മിഴിക്കോണുകളിൽ
മഷിത്തണ്ടിനുള്ളിൽ
ചുണ്ടുകളിൽ
ഒരക്ഷരം ഉരിയാടാതെ?
തിരകൾപോലെ മനസ്സിൽ വന്നു തുളുമ്പിയാലും
പെയ്യാതെ മടിച്ചു നിൽക്കാൻ
വാക്കുകൾക്ക് എത്രകാലം കഴിയും?”
കടന്നുകളയാനുള്ള ജാലവിദ്യ
പണ്ടേ സ്വായത്തമാക്കിയിട്ടുള്ള
കലാകാരനാണല്ലോ നീ
വാക്കുകളാലും മൗനത്താലാലും
നിന്നോട് യുദ്ധം ചെയ്ത് തോറ്റ ചരിത്രമേ
എനിക്ക് സ്വന്തമായുള്ളൂ
ഒടുവിലത്തെ അങ്കവും ഞാൻ
തോറ്റു തുന്നം പാടി😐”
Recent Comments