ചക്കുളത്തുകാവ് – സ്ത്രീകളുടെ ശബരിമല

തെക്കൻ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന പൊങ്കാല ഉത്സവങ്ങൾ പ്രശസ്തമാണ്. അതിൽ ആറ്റുകാൽ പൊങ്കാലയും ചക്കുളത്തുകാവ് പൊങ്കാലയും ആണ് ഏറ്റവും  പ്രശസ്തം. ഈ പൊങ്കാല ആഘോഷങ്ങൾ സ്ത്രീകൾക്കു മാത്രമായി നിശ്ചയിച്ചിട്ടുള്ളതാണ്. ലക്ഷക്കണക്കിനാളുകൾ ചേർന്ന് ഇഷ്ടിക കൊണ്ടുള്ള അടുപ്പിലും മണ്ണ് ചട്ടിയിലുമായി പൊങ്കാല നിവേദ്യം തയ്യാറാക്കി അമ്മയുടെ അനുഗ്രഹം തേടുന്നു.

ആറ്റുകാൽ പൊങ്കാല പോലെ തന്നെ ചക്കുളത്തുകാവ് പൊങ്കാലക്കും പുഴുങ്ങലരി (പായസം അരി), ശർക്കര, തേങ്ങ, നെയ്യ്, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ഉപയോഗിച്ച് ശർക്കര പായസം ഉണ്ടാക്കി അമ്മയെ പ്രസാദിപ്പിക്കുന്നു. വർഷംതോറും ഇത് മലയാള മാസമായ വൃശ്ചികത്തിൽ (നവംബർ/ഡിസംബർ) കാർത്തിക നക്ഷത്ര ദിനത്തിൽ നടത്തുന്നു. ഈ ദിവസം ക്ഷേത്ര പരിസരത്ത് വലിയ തിരക്ക് അനുഭവപ്പെടുകയും സ്ത്രീകൾ വഴികളുടെ ഇരുവശത്തും പൊങ്കാല പാകം ചെയ്യുകയും ചെയ്യുന്നു. ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

ചക്കുളത്തുകാവ് – സ്ത്രീകളുടെ ശബരിമല

വളരെയധികം ചർച്ചകൾക്ക് വഴി വച്ചിട്ടുള്ള ഒരു വിഷയമാണ് – ആറ്റുകാൽ ഭഗവതി ക്ഷേത്രമോ ചക്കുളത്തുകാവോ; എതു ക്ഷേത്രത്തെയാണ് ‘സ്ത്രീകളുടെ ശബരിമല’ എന്ന് വിളിക്കേണ്ടത് എന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരേ ദിവസം കൂടി നിവേദ്യം നൽകുന്നവരുടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളതും ആറ്റുകാൽ പൊങ്കാലയുടെ വിസ്തൃതിയും ചക്കുളത്തുകാവിനെക്കാൾ കൂടുതലാണെങ്കിലും, ‘നാരിപ്പൂജ’ എന്ന പ്രത്യേക ചടങ്ങു കൊണ്ടാണ് ഈ ക്ഷേത്രം പ്രശസ്തമായത്. പുരുഷന്മാർ സ്ത്രീകളുടെ കാൽ കഴുകി ആദരവു പ്രകടിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ഈ പ്രത്യേക ചടങ്ങ് ഈ ക്ഷേത്രത്തെ ‘സ്ത്രീകളുടെ ശബരിമല’ എന്ന് വിശേഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ‘പന്ത്രണ്ടു നോയമ്പ്’ എന്ന പ്രാർത്ഥനയും നോമ്പും ഈ ക്ഷേത്രത്തിൽ പ്രധാനമാണ്.

തൃക്കാർത്തിക സൂര്യൻ ദിവ്യ പൊങ്കാല ദിനത്തിന് കണ്ണ് തുറക്കുന്നു

ചക്കുളത്തുകാവ് – സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രം നാരിപ്പൂജക്കും വാർഷിക പൊങ്കാലക്കുമാണ് പ്രസിദ്ധം. പൊങ്കാല സാധാരണയായി മലയാള മാസമായ വൃശ്ചികത്തിൽ (നവംബർ/ഡിസംബർ) കാർത്തിക നക്ഷത്ര ദിവസത്തിലാണ് നടക്കുന്നത്. കാർത്തിക നക്ഷത്ര ദിനത്തിൽ മഹാലക്ഷ്മി പൂജയും ദീപങ്ങൾകൊണ്ടുള്ള അലങ്കാരവും നടത്തുന്ന തിരുകാർത്തിക ആഘോഷിക്കുന്നതുപോലെ തന്നെ, ചക്കുളത്തുകാവ് ക്ഷേത്രവും അതിന്റെ പരിസരവും അന്ന് യാഗശാലയായി മാറുന്നു. ആയിരക്കണക്കിന് അടുപ്പുകൾ ജ്വലിപ്പിക്കുകയും സ്ത്രീകൾ ചക്കുളത്തമ്മയ്ക്കായി അരിയും മനസ്സും പകർന്ന്  പൊങ്കാല നിവേദനം നൽകുകയും ചെയ്യുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള സ്ത്രീകൾ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരും ഈ മഹോത്സവത്തിൽ പങ്കെടുക്കുന്നു. ആയിരക്കണക്കിന് സ്ത്രീകൾ തലയിൽ തുളസി ഇട്ട് പ്രാർത്ഥനയോടെ അടുപ്പ് കത്തിച്ച് അമ്മയ്ക്കു നിവേദ്യം നൽകുന്നു. വിവാഹം, കുടുംബജീവിതത്തിലെ സമൃദ്ധി എന്നിവയ്ക്കായി ഭക്തർ പൊങ്കാല നിവേദനം നൽകുന്നു.

ചക്കുളത്തുകാവ് പൊങ്കാല തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവവുമായി സാമ്യമുള്ളതാണ്. ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ തെക്കൻ കേരളത്തിലെ പല ദേവീ ക്ഷേത്രങ്ങളും ഇതേ രീതിയിലുള്ള ചടങ്ങുകൾ പാലിക്കുന്നുണ്ട്.

കാർത്തിക സ്തംഭവും മറ്റ് ചടങ്ങുകളും

കാർത്തികസ്തംഭം എന്നത് വളരെ പ്രത്യേകമായ രീതിയിലാണ് അലങ്കരിക്കുന്നത്. പഴയ കോലിൽ ഉണങ്ങിയ വാഴ ഇലകളും അടയ്ക്ക ഇലകളും കെട്ടി അതിനൊപ്പം പഴയ വസ്ത്രങ്ങൾ, പടക്കങ്ങൾ എന്നിവയും ചേർക്കുന്നു. ഇത് കെട്ടുന്നത് ഗ്രാമത്തിലെ എല്ലാ പാപങ്ങളും ദോഷങ്ങളും പ്രതിനിധീകരിക്കുന്നു. ദേവിയുടെ സാന്നിധ്യത്തിൽ ഈ പടക്കം നിറഞ്ഞ സ്തംഭം കത്തിക്കുന്നു. തീ അണഞ്ഞു കഴിഞ്ഞാൽ സമാധാനവും സമൃദ്ധിയും കൈവരിക്കുമെന്ന് വിശ്വസിക്കുന്നു.

പൊങ്കാല ദിവസം പുലർച്ചെ ഗണപതി ഹോമത്തോടെയും നിർമാല്യ ദർശനത്തോടെയും ആരംഭിച്ച് വിളിച്ചുചൊല്ലി പ്രാർത്ഥനയും പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്ന അടുപ്പു തെളിക്കുന്നതും നടക്കുന്നു. പൊതുവെ പ്രശസ്തരായ കലാകാരന്മാരോ രാഷ്ട്രീയ നേതാക്കളോ ആണ് ആദ്യമായി പൊങ്കാലയുടെ ആരംഭത്തിന് വിളക്ക് തെളിയിക്കുന്നത്. മുഖ്യതന്ത്രി പണ്ടാര അടുപ്പ് തെളിച്ച് അതിന്റെ ജ്വാല മറ്റു അടുപ്പുകളിൽ പടത്തിക്കൊടുക്കും. പൊങ്കാല ചടങ്ങ് പകൽ നിവേദനത്തോടെ പൂർത്തിയാവുകയും ഭക്തർ ഭവനത്തിലേക്ക് മടങ്ങുകയും ചെയ്യും.

അതിനുശേഷം ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കുന്നു. പാലും ഇളനീരും മഞ്ഞളും സിന്ദൂരവും പൂവുമെല്ലാം ചേർത്ത് അഭിഷേകം ചെയ്യുന്നു. അതിന് ശേഷം ‘ഉച്ച ആരാധന’ നടക്കുന്നു. ദീപാരാധനയ്ക്കുശേഷം ഉള്ള അമ്മയുടെ ദർശനവും അലങ്കാര പൂജയും എല്ലാ പാപങ്ങളും മാറുമെന്നാണ് വിശ്വാസം.

സാംസ്കാരിക സമ്മേളനം വൈകുന്നേരം നടക്കും. കാർത്തികസ്ഥംഭം അതിനു ശേഷം കത്തിക്കും, ഇത് കാർത്തിക വിളക്ക് തെളിയിക്കുന്നതിനൊപ്പം നടത്തപ്പെടും. പന്ത്രണ്ടു നോയമ്പ് ഉത്സവം പൊങ്കാല ഉത്സവത്തിന് ശേഷം നടക്കുന്ന മറ്റൊരു പ്രധാന ചടങ്ങാണ്. അതിനുശേഷം നാരിപ്പൂജ, കലശം, തിരുവാഭരണ പ്രദക്ഷിണം (ക്ഷേത്രാഭരണ പ്രദക്ഷിണം) എന്നിവയും നടത്തപ്പെടുന്നു. പന്ത്രണ്ടു നോയമ്പ് ഉത്സവത്തിനിടയിൽ ഭക്തർ ശബരിമല തീർത്ഥാടനവുമായി സമാനമായി തലയിൽ കെട്ടുകളുമായി ക്ഷേത്രത്തിൽ എത്തുന്നത് പതിവാണ്.

പ്രശസ്തമായ ചക്കുളത്ത് പൊങ്കാലയുടെ ഐതിഹ്യം

ഈ പൊങ്കാല സമർപ്പണത്തിന് പിന്നിലെ കഥ ഒരു വേട്ടക്കാരൻറെ കുടുംബവുമായി ബന്ധപ്പെട്ടതാണ്. അവർ എല്ലാ ദിവസവും അമ്മയ്ക്കായി കുറച്ച് ഭക്ഷണം തയ്യാറാക്കി അർപ്പിക്കാറുണ്ടായിരുന്നു. അവർ മൺപാത്രത്തിൽ ഭക്ഷണം തയ്യാറാക്കുന്നത് പതിവായിരുന്നു. ഒരു ദിവസം കാട്ടിൽ നിന്ന് വൈകിയെത്തിയതിനെ തുടർന്ന് ഭക്ഷണം തയ്യാറാക്കാൻ കഴിയാതെ വന്നു. വേട്ടക്കാരൻ വളരെ ദുഃഖിതനായി അമ്മയോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ അപ്പോൾ അവൻ കണ്ടത് അമ്മ തന്നെ തന്റെ കുടുംബത്തിനായി ഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുകയാണ് എന്നായിരുന്നു. ഈ സംഭവത്തെ ഓർമിച്ച് ഭക്തർ ഇന്ന് അമ്മയ്ക്കായി മൺപാത്രത്തിൽ പൊങ്കാല തയ്യാറാക്കുന്ന പതിവ് തുടരുന്നു. ചക്കുളത്തമ്മയും ഭക്തർക്കൊപ്പം പൊങ്കാല വിഭവങ്ങൾ തയ്യാറിക്കാൻ പങ്കുചേരുന്നുവെന്നാണ് ഐതിഹ്യം. അതിശയകരമായി, വർഷംതോറും ഈ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്.

നാരി പൂജയും മറ്റു പ്രധാന ആചാരങ്ങളും

സ്ത്രീകളിൽ ദൈവീയത – പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ ആദരിക്കുകയും അവരിൽ ഉള്ള ദൈവീകതയെ അംഗീകരിക്കുകയും ചെയ്യുന്ന ക്ഷേത്രങ്ങൾ വളരെ കുറവാണ്. ഇന്നത്തെ പത്രത്താളുകൾ സ്ത്രീകളെതിരായ അക്രമ വാർത്തകൾകൊണ്ട് നിറയുമ്പോൾ, നാരി പൂജ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിരിക്കുന്നു. ഇവിടെ സ്ത്രീകളെ ദേവിയായി കണക്കാക്കുകയും പുരുഷന്മാർ അവരെ പൂജിക്കുകയും ചെയ്യുന്നു. സ്ത്രീകളെ അലങ്കരിച്ച ഇരിപ്പിടങ്ങളിൽ ഇരുത്തി അവരുടെ കാൽ കഴുകുകയും പൂജ നടത്തുകയും ചെയ്യുന്നു.

ഓരോ മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ഒരു പ്രത്യേക ലക്ഷ്യത്തിനായി സമർപ്പിച്ചിട്ടുള്ള ദിനമാണ്. മദ്യ/മയക്കുമരുന്ന് ഉപയോഗം എന്ന ദുർവ്യസനത്തിൽ നിന്ന് മോചനം നേടാനുള്ള ആത്മീയ രീതിയാണിത്. ആനകളുടെ അകമ്പടിയോടെ ദേവിയെ ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കുന്നു. അതിന് ശേഷം ഭക്തർ പ്രാർത്ഥന നടത്തുകയും, ദുർവ്യസനികൾ അമ്മയുടെ ആയുധങ്ങൾ തൊടുകയും ഇനി മുതൽ മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഈ രീതിയിലൂടെ നിരവധി ഭക്തർ മദ്യപാന ദുർവ്യസനത്തിൽ നിന്ന് മോചിതരായിട്ടുണ്ട്. ഇതുവഴി അമ്മ നിരവധി കുടുംബങ്ങളെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

 

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: